2013, ജൂലൈ 27, ശനിയാഴ്‌ച

സൈബര്‍ഫയര്‍ ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ പുറത്തിറങ്ങി.

സൈബര്‍ഫയര്‍ മലയാളം ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ പുറത്തിറങ്ങി. അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇനി ടെക്നോളജി രംഗത്തെ ഏറ്റവും പുതിയ വാര്‍ത്തകള്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ്  ഫോണുകളില്‍ മലയാളത്തില്‍ അറിയാം. ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക
 

ശ്രദ്ധിക്കുക : ഇത് ഉപയോഗിക്കാന്‍ നിങ്ങളുടെ ഫോണ്‍ മലയാളം സപ്പോര്‍ട്ട് ചെയ്യണം (ഇതിനു വേണ്ടി പല അപ്ലിക്കേഷന്‍സും പ്ലേ സ്റ്റോറില്‍ ലഭ്യമാണ് )

2013, ജൂലൈ 20, ശനിയാഴ്‌ച

ആന്‍ഡ്രോയിഡ് അപ്ലികേഷന്‍ ഇനി കംപ്യൂട്ടറിലും വര്‍ക്ക് ചെയ്യിക്കാം.

വെറ്റിലയില്‍ ചുണ്ണാമ്പു തേക്കുന്നത് പോലെ രാവിലെ തന്നെ ഫോണില്‍ തോണ്ടി കളിക്കുന്ന കുറെ ചങ്ങാതിമാര്‍ എനിക്കുണ്ട്. അവരുടെ ഇടയില്‍ ഒരു ടച്ച്‌ ഡിവൈസ് ഇല്ലാതെ പിടിച്ചു നില്ക്കാന്‍ ഞാന്‍ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്.  ഈ 'തോണ്ടികള്‍ ' ഓരോ ദിവസവും പുതിയ പുതിയ ഗെയിമുകളും ആപ്സും കയറ്റി വരുമ്പോള്‍ നമ്മക്കും തോന്നിയിട്ടുണ്ട് ഇതുപോലൊരു സാധനം വാങ്ങിയാലോ എന്ന്‍.... .., പിന്നെ നട്ട സ്ഥലത്ത് മുളക്കാത്ത എന്നെപോലുള്ളവര്‍ക്ക്‌ ഇതൊന്നും ശരിയാകൂല എന്ന്‍. ((((9(({പൈസ ഇല്ലാഞ്ഞിട്ടല്ല എന്ന്‍ എന്നെ അറിയുന്നവര്‍ക്ക് എല്ലാം അറിയാം}. അങ്ങനെ വീട്ടിലുള്ള കംപ്യൂട്ടറില്‍ പോയി ഗെയിം കളിച് സായൂജ്യമടയുകയാണ് നമ്മുടെ ഒരു രീതി. അങ്ങനെയിരിക്കെയാണ് ഈ ആന്‍ഡ്രോയിഡ് പി സി യില്‍ വര്‍ക്ക് ചെയ്യുമോ എന്ന്‍ ചിന്തിച്ചത്. ആശാന്‍ ഗൂഗിള്‍ ഉള്ളിടത്തോളം കാലം ഒക്സിജെന്‍ പോലും അത്യാവശ്യമല്ല എന്ന് വിശ്വസിക്കുന്ന എനിക്ക് അത് കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. അങ്ങനെ കണ്ടെത്തിയ ബ്ലൂ സ്റ്റാക്ക് എന്ന ഒരു സോഫ്റ്റ്‌ വെയര്‍ ആണ് ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നത്.
           ബ്ലൂ സ്റ്റാക്ക് എന്നത് യഥാര്‍ത്ഥത്തില്‍ ഒരു  ആന്‍ഡ്രോയിഡ് സിമുലെറ്റെര്‍ {പ്ലെയെര്‍)) ))} ആണ്.


ആദ്യം ബ്ലൂസ്റ്റാക്  ഡൌണ്‍ലോഡ് ചെയ്യുക { ഇവിടെ ക്ലിക്കുക}

ഇനി ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഓപന്‍ ചെയ്ത് ബ്ലൂ സ്റ്റാക്ക് ഇന്‍സ്റ്റോള്‍ ചെയ്യുക

ഇന്‍സ്റ്റോലേഷന് ശേഷം ഗൂഗിള്‍ പ്ലേ യില്‍ നിന്ന്‍ ഗെയിംസ് ഡൌണ്‍ലോഡ് ചെയ്യുക

ഇനി ആഘോഷിക്കൂ ഓരോ നിമിഷവും


സംശയങ്ങള്‍ കമന്റായി  ചോദിക്കാന്‍ മറക്കരുത്...
                        

ആപ്പിള്‍ : ജയില്‍ബ്രെയ്ക്ക് ചെയ്യാതെ എങ്ങനെ ക്രാക്ക് ചെയ്ത ആപ്സ് ഇന്‍സ്റ്റാള്‍ ചെയ്യാം !!

ജയില്‍ബ്രേക്ക് ചെയ്യാത്ത ആപ്പിള്‍ ഡിവൈസും ജയില്‍ബ്രേക്ക് ചെയ്ത ഡിവൈസും തമ്മിലുള്ള വ്യതാസം അനുഭവിച്ച് അറിയേണ്ടത് തന്നെയാണ് . എന്നാല്‍ ഒരു പുതിയ ഐ ഫോണോ മറ്റോ വാങ്ങി ഉടന്‍ തന്നെ അതിനെ ഒരു പരീക്ഷണ വസ്തുവാക്കാന്‍ പലര്‍ക്കും ധൈര്യമുണ്ടാകില്ല. കമ്പനിയുടെ വാറണ്ടി നഷ്ടപ്പെടും എന്നത് തന്നെ പ്രധാന കാരണം. എന്നാല്‍ അപ്പ്സ്റ്റോറില്‍ താന്‍ ക്രെഡിറ്റ് കാര്‍ഡ്  വച്ച് വാങ്ങിയ ഗെയിം അയലത്തെ വീട്ടിലെ ചെക്കന്‍ അവന്റെ ജയില്ബ്രെയ്ക് ചെയ്ത ഫോണില്‍ ഒരു പൈസയും കൊടുക്കാതെ ക്രാക്ക് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുമ്പോ ഒരു വിമ്മിഷ്ടമാണ് താനും.
  ഇതിനൊരു പോം വഴി ആണ് ഈ പോസ്റ്റില്‍ പറയുന്നത് 

  1).ആദ്യമായി  Kuaiyong എന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക

 2).ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക ( ചൈനീസ്‌ സോഫ്റ്റ്‌വെയര്‍ ആണ് .. ചിത്രം     നോക്കിയാലെ കാര്യം നടക്കൂ.)

3).ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നിങളുടെ ഡിവൈസ്  USB കേബിള്‍ വഴി കമ്പ്യൂട്ടറിലേക്ക്  കണക്റ്റ് ചെയ്യുക 

4) ഇനി ഡെസ്ക് ടോപ്പില്‍ കാണുന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത്  kuaiyong തുറക്കുക 


5) ഇപ്പോള്‍ നിങ്ങള്‍ക്ക് കുറെ ആപ്സ് ആന്‍ഡ്‌ ഗെയിംസ് ലിസ്റ്റ് കാണാം ( ഇതില്‍ പലതും ആപ്പിള്‍ സ്റ്റോറില്‍ പെയ്ഡ് ആയിരിക്കും).മുകളിലെ സേര്‍ച്ച്‌ ബോക്സില്‍ ടൈപ്പ് ചെയ്ത് സെര്ച്ചുകയും ആവാം.

  (a) Search Bar   

  (b) List navigation        

                               

6) ആവശ്യമുള്ളത് തിരഞ്ഞെടുത്തതിനു ശേഷം ഡൌണ്‍ലോഡ് ചെയ്യാനായി ചുവന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക ( ചിത്രം നോക്കുക)


7) ഇപ്പോള്‍ ഡൌണ്‍ലോഡ് തുടങ്ങും.. തീരുന്നത് വരെ വെയ്റ്റ് ചെയ്യുക

8) ഡൌണ്‍ലോഡ് പൂര്‍ത്തിയായ ശേഷം Sync ചെയ്യാന്‍ വെയിറ്റ് ചെയ്യുക 

ശ്രദ്ധിക്കുക :
* IOS 6.0.1 വരെയുള്ള ഡിവൈസുകളില്‍ ഇത് ടെസ്റ്റ്‌ ചെയ്ത് വിജയിച്ചതാണ്
* ഇത് മൂലമുണ്ടാകുന്ന യാതൊരു പ്രശ്നങ്ങള്‍ക്കും ബ്ലോഗ്‌ റൈറ്റേഴ്സ് ഉത്തരവാദിയല്ല..

  കൂടുതല്‍ അഡ്വാന്‍സ്ഡ്ഐ ഫോണ്‍ യൂസേര്‍സിന് ഇതിനെക്കാള്‍ സിമ്പിള്‍ ആയി ക്രാക്ക് അപ്സ് ഇന്‍സ്റ്റോള്‍ ചെയ്യുന്ന വിധം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ് .

സംശയങ്ങള്‍ കമന്റായി ചോദിക്കുക

Enjoy :)

 


2013, ജൂലൈ 19, വെള്ളിയാഴ്‌ച

സീരിയല്‍ കീ എളുപ്പത്തില്‍ കണ്ടുപിടിക്കാം

സോഫ്റ്റ്‌വെയറുകളുടെ ക്രാക്ക് / സീരിയല്‍ കീ കിട്ടാത്തതുകൊണ്ടുള്ള ബുദ്ധിമുട്ട് നിങ്ങളില്‍ പലരും അനുഭവിച്ചിരിക്കും. എന്നാല്‍ ഇനി സോഫ്റ്റ്‌വെയറുകളുടെ സീരിയല്‍ കീ ലഭിക്കാന്‍ ഒരു എളുപ്പ വിദ്യ ഇതാ ( ഒരു ഗൂഗിള്‍ ട്രിക്ക് ).
1. www.google.com തുറക്കുക
2. ഏതു സോഫ്റ്റ്‌വെയറിന്റെ കീ ആണോ ആവശ്യമുള്ളത് , ആ സോഫ്റ്റ്വെയറിന്റെ പേരും ശേഷം      94FBR  എന്ന കോഡും ടൈപ്പ് ചെയ്ത് സേര്‍ച്ച്‌ ചെയ്യുക
 * ഉദാ: Kaspersky എന്ന സോഫ്റ്റ്‌വെയറിന്റെ കീ ആണ് ആവശ്യമുള്ളത് എങ്കില്‍ സേര്‍ച്ച്‌                 ബോക്സില്‍   Kaspersky 94fbr എന്ന് ടൈപ്പ് ചെയ്യുക . ശേഷം സേര്‍ച്ച്‌ ബട്ടന്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ സേര്‍ച്ച്‌ റിസല്‍റ്റില്‍ ആ സോഫ്റ്റ്‌വെയറിന്റെ സീരിയല്‍ കീ നല്‍കുന്ന സൈറ്റുകള്‍ കാണാം..

2013, ജൂലൈ 15, തിങ്കളാഴ്‌ച

ഫയര്‍ഫോക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം


firefox-os-mobile
ഒരു കാലത്തെ വെബ്‌ ബ്രൌസര്‍ രംഗം അടക്കി വാണ മോസില്ല ഫയര്‍ഫോക്സ് മൊബൈല്‍ രംഗത്തേക്കും വന്നു കഴിഞ്ഞു. വെബ്‌ ബ്രൌസര്‍ രംഗത്തെ തങ്ങളുടെ ആധിപത്യം തട്ടിത്തെറിപ്പിച്ച ഗൂഗ്ഗിള്‍ കമ്പനിയുടെ ആൻഡ്രോയിഡ് ഒപെരറ്റിങ് സിസ്റ്റത്തിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് മോസില്ലയുടെ ലക്‌ഷ്യം. ആൻഡ്രോയിഡിനെപ്പോലെ ലിനക്സ്
ലിനക്സ് കെര്‍ണലിനെ അടിസ്ഥാനമാക്കിയാണ്  ഇത് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ HTML5 എന്ന കോഡ് ഭാഷയിലാണ് ഇത് ഡെവലപ് ചെയ്തത്. ഓപ്പണ്‍ സോഴ്സ് രംഗത്തെ ഏറ്റവും വലിയ വിജയം അവകാശപ്പെടാവുന്ന മോസില്ല ഫയര്‍ഫോക്സ് ബ്രൌസറിന്റെ നിര്‍മ്മാതാക്കളില്‍ നിന്ന് ആരാധകര്‍ ഏറെ വിശ്വാസമര്‍പ്പിക്കുന്നു എന്നതാണ് സത്യം.
പൂര്‍ണ്ണമായും വെബ് സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഫയര്‍ഫോക്സ് ഒഎസ്. സാധാരണ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്ക് നല്‍കാനാകാത്ത നിരവധി സൌകര്യങ്ങള്‍ നല്‍കാനാകുമെന്നതാണ് ഈ വെബ് ഒഎസിന്റെ സവിശേഷത. ഇപ്പോള്‍ ഫയര്‍ഫോക്സ് ബ്രൌസറില്‍ ഉള്ളതു പോലെ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും, ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഉപയോഗിച്ച് നോക്കാനുമുള്ള സൌകര്യമാണ് അതില്‍ പ്രധാനം. ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നത് HTML ലാംഗ്വേജിലാണെന്നത് ഡെവലപ്പര്‍മാര്‍ക്ക് ഒരു അനുഗ്രഹമാണ്. ഫയര്‍ഫോക്സ് ആപ്ലിക്കേഷനുകള്‍ക്ക് പ്രത്യേകം ആപ്ലിക്കേഷന്‍ സ്റ്റോറും മോസില്ല തുറന്നിട്ടുണ്ട്.
firefox-os-mobile-2
സ്പെയിനിലാണ് ഫയര്‍ഫോക്സ് ഒഎസുമായി മോഡലുകള്‍ ആദ്യം വിപണിയിലെത്തുക. ഇന്നലെ ഇത് സംബന്ധിച്ച പ്രഖ്യാപനം കമ്പനി നടത്തുകയുണ്ടായി.ആദ്യ ഫയര്‍ഫോക്സ് മൊബൈല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ZTE ഓപ്പണ്‍ മറ്റ് സ്മാര്‍ട്ട്ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു എന്‍ട്രി ലെവല്‍ മോഡലാണ്. 3.5 ഇഞ്ചാണ് ഇതിന്റെ സ്‍ക്രീന്‍ വലിപ്പം. 320×480 പിക്സലാണ് സ്ക്രീന്‍ റെസലൂഷന്‍. 256 എംബിയാണ് റാം. 4ജിബിയുടെ മെമ്മറി കാര്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്. 3.2 മെഗാപിക്സലാണ് ക്യാമറ. ഫേസ്ബുക്കുമായി പൂര്‍ണ്ണമായും ഇന്റഗ്രേറ്റ് ചെയ്തതാണ് ഇതിലെ ഫയര്‍ഫോക്സ് ഒഎസ്. 90$ ആണ് ഇതിന്റെ വില.
നിലവില്‍ ഇത് വളരെ ലോ എന്‍ഡ് ഫോണാണ്. ഇന്നത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇത് പര്യാപ്തമല്ല. പക്ഷെ ആന്‍ഡ്രോയ്ഡും തന്റെ ജൈത്രയാത്ര ആരംഭിച്ചത് ഇത്തരം ഒരു ഫോണില്‍നിന്നാണെന്ന് ഓര്‍ക്കുമ്പോള്‍ മോസില്ലയോട് നമുക്ക് ക്ഷമിക്കാം, കൂടുതല്‍ മോഡലുകള്‍ക്കായി കാത്തിരിക്കാം. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത് എന്ന് എത്തുമെന്ന് വ്യക്തമല്ല. ഏതായാലും 2014 ആദ്യത്തോടെ ഫയര്‍ഫോക്സ് മൊബൈലുകളുടെ വിപുലമായ ഒരു നിര തന്നെ നമുക്ക് പ്രതീക്ഷിക്കാം.
അല്‍കാടെല്‍, എല്‍ജി, സോണി, വാവേ എന്നിവര്‍ തുടങ്ങി 20ഓളം നിര്‍മ്മാതാക്കളും, നെറ്റവര്‍ക്ക് ഓപ്പറേറ്റര്‍മാരും ഫയര്‍ഫോക്സ് ഒഎസിന് പിന്തുണ നല്‍കുന്നുണ്ട്.

41 മെഗാ പിക്സലുമായി ലൂമിയ 1020 പുറത്തിറങ്ങി


nokia-1020-feature
ഇന്ത്യയില്‍ ഇത് മണ്‍സൂണ്‍ കാലമാണെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ ലോകം ആ മഴവെള്ളപ്പാച്ചിലില്‍ തങ്ങളുടെ ഫ്ലാഗ്ഷിപ്പുകള്‍ വെള്ളത്തിലറക്കാനുള്ള തിരക്കിലാണ്. മൈക്രോമാക്സ്, വാവേ, കാര്‍ബണ്‍, ജിയോണ്‍, ഐബെറി അങ്ങനെ ആ നിര അനന്തമായി നീളുകയാണ്. ഇപ്പോള്‍ ഇതില്‍ അണിചേര്‍ന്നിരിക്കുന്നത് നോക്കിയയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് നോക്കിയ 41 മെഗാപിക്സല്‍ ക്യാമറയുള്ള തങ്ങളുടെ  ഫ്ലാഗ്ഷിപ്പ് മോഡല്‍ വിപണിയിലിറക്കിയിരിക്കുന്നത്.
ഓരോ ദിവസവും വിപണി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നോക്കിയയ്ക്ക് ലഭിച്ച ഏറ്റവും വലിയ പിടിവള്ളിയായിരുന്നു 41 മെഗാപിക്സലിന്റെ പ്യുര്‍വ്യൂ ടെക്നോളജി ഉപയോഗിച്ചുള്ള പ്യുര്‍വ്യൂ 808 ക്യാമറാ ഫോണ്‍. എന്നാല്‍ മികച്ച ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ അഭാവം കൊണ്ടൊന്നു മാത്രം പ്യുര്‍വ്യൂ 808 വിപണിയില്‍ പരാജയപ്പെട്ടു പോയി. എന്നാല്‍ വിന്‍ഡോസ് ഫോണ്‍ 8 ഒപ്പറേറ്റിങ്ങ് സിസ്റ്റം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച്തോടെ നോക്കിയ പഴയ പ്യുര്‍വ്യൂ ടെക്നോളജി പൊടിതട്ടിയെടുക്കുകയാണ്. തങ്ങളുടെ ലൂമിയ സീരിസിലാണ് നോക്കിയ പുതിയ മോഡല്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ലൂമിയ 1020 എന്ന പുതിയ മോഡല്‍ നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് ക്യാമറാഫോണ്‍ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്.
4.5 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ലൂമിയ 1020യില്‍ ഉള്ളത്. 768×1280 പിക്സലാണ് റെസലൂഷന്‍. പോറലുകള്‍ തടയാനായി ഗൊറില്ല ഗ്ലാസ് 3  പ്രൊട്ടക്ഷന്‍  ഇതിനുണ്ട്. സൂപ്പര്‍ സെന്‍സിറ്റീവ് ടച്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഗ്ലൌസ് ഉപയോഗിച്ചാലും ടച്ച് പ്രവര്‍ത്തിക്കും. 1.5  ഗിഗാഹെട്സിന്റെ ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ S4 പ്രോസസ്സറാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. 2GB റാം, 32GB ഇന്റേണല്‍ മെമ്മറി, 7GB  സ്കൈഡ്രൈവ് സ്റ്റോറേജ് എന്നിവയാണ് മറ്റ് കോണ്‍ഫിഗറേഷന്‍. മെമ്മറി കാര്‍ഡ് പിന്തുണ നല്‍കിയിട്ടില്ല.
nokia-1020-2
ഇതിലുമെല്ലാം  പ്രധാനം ഇതിന്റെ 41 മെഗാപിക്സല്‍ ക്യാമറ തന്നെ. 6 എലമെന്റുകള്‍ ഉപയോഗിച്ചുള്ള ലെന്‍സാണ് നോക്കിയ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഫോണിന്റെ ക്യാമറാ യൂണിറ്റിന് അല്‍പം വലിപ്പം കൂടുതലാണ്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലസേഷന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റില്‍ ഇമേജിന് സെനോണ്‍ ഫ്ലാഷും, വീഡിയോയ്ക്ക് എല്‍ഇഡി ഫ്ലാഷും ഇതിനുണ്ട്. 1.2 മെഗാപിക്സലിന്റേതാണ് മുന്‍ ക്യാമറ.  വൈറ്റ് ബാലന്‍സ്, ഷട്ടര്‍ സ്പീഡ്, ഐഎസ്ഒ, ഫോക്കസ് എന്നിവ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. 38, 34 മെഗാപിക്സല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം തന്നെ 5 മെഗാപിക്സല്‍ ചിത്രവും പകര്‍ത്താന്‍ സാധിക്കും
ഇതിന്റെ 2000 mAh ബാറ്ററി 16 ദിവസം സ്റ്റാന്‍ഡ്‍ബൈയും 13.3 മണിക്കൂര്‍ സംസാരസമയവും നല്‍കും. 3ജി, വൈഫൈ, ബ്ലൂടൂത്ത് 3.0, ജിപിഎസ്, മൈക്രോയുഎസ്ബി കണ്ക്ടിവിറ്റികളെല്ലാം ഇതിലുണ്ട്. ക്യാമറ ഒഴികെയുള്ള കാര്യങ്ങളില്‍ ശരാശരി നിലവാരെ മാത്രമേ ഇത് പുലര്‍ത്തുന്നുള്ളു എന്നത് ഇതിന്റെ പ്രഥാന പോരായ്മയാണ്. ലൂമിയ 920 ല്‍ ഉണ്ടായിരുന്ന വയര്‍ലെസ് ചാര്‍ജിങ്ങ് അടക്കമുള്ളവ ഒഴിവാക്കിയിട്ടുമുണ്ട്. വില ഒരു നിര്‍ണ്ണായക ഘടകമായതിനാല്‍ ഇത് നോക്കിയയുടെ ഭാവി പ്രതീക്ഷയാകാന്‍ സാധ്യതയുണ്                                                 {കടപ്പാട് : ഇലക്ട്രോപീഡിയ}

വിലകുറഞ്ഞ ആന്ഡ്രോയിഡ് സ്മാര്‍ട്ട്‌ ഫോണുകള്‍ (10,000 ല്‍ താഴെ)

1
വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ വിപണി കുലുക്കുന്ന കാലമാണിത്. ഒട്ടേറെ കമ്പനികള്‍ ഇന്ന് വില കുറഞ്ഞ സ്മാര്ട്ട് ഫോണുകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്. യുവാക്കള്‍ക്ക് പ്രിയം ഇത്തരം സ്മാര്ട്ട് ഫോണുകള്‍ ആണ് എന്നതിനാലാണിത്. പതിനായിരം രൂപയില്‍ താഴെയുള്ള ഏറ്റവും നല്ല പത്ത് ആന്‍ഡ്രോയിഡ് ഫോണുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
1. Xolo Q700
ഡിസ്‌പ്ലേ : 4.5 ഇഞ്ച്
റെസലൂഷന്‍ : 540 x 960
ക്യാമറ : 5 MP
പ്രോസ്സസ്സര്‍ : 1.2 GHz
റാം : 1 ജിബി
ഇന്റെര്‍ണല്‍ മെമ്മറി : 4 ജിബി ( 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം)
ബാറ്ററി : 2400 mAh
വില : 9,899 INR
2. മൈക്രോമാക്‌സ് കാന്‍വാസ് 2 A110
ഓപ്പറേറ്റിംഗ് സിസ്റ്റം : ആന്‍ഡ്രോയിഡ് 4.0.4
ഡിസ്‌പ്ലേ : 5 ഇഞ്ച്
റെസലൂഷന്‍ : 480 x 854 പിക്‌സല്‍
ക്യാമറ : 8 എം പി
പ്രോസ്സസ്സര്‍ : 1GHz ഡ്യുവല്‍ കോര്‍
റാം : 512 എംബി
ഇന്റെര്‍ണല്‍ മെമ്മറി : 4 ജിബി
ബാറ്ററി : 2000 mAh
വില : 10,000 INR
3. കാര്‍ബണ്‍ A21
ഓപ്പറേറ്റിംഗ് സിസ്റ്റം : ആന്‍ഡ്രോയിഡ് 4.0.4
ഡിസ്‌പ്ലേ : 4.5 ഇഞ്ച്
റെസലൂഷന്‍ : 480 x 800 പിക്‌സല്‍
ക്യാമറ : 5 എം പി
പ്രോസ്സസ്സര്‍ : 1.2GHz ഡ്യുവല്‍ കോര്‍
റാം : 512 എം ബി
ഇന്റെര്‍ണല്‍ മെമ്മറി : 4 ജിബി ( 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം)
ബാറ്ററി : 1800 mAh
വില : 7,300 INR
4. ഇന്റെക്സ് അക്വാ വണ്ടര്‍ ക്വാഡ് കോര്‍
ഓപ്പറേറ്റിംഗ് സിസ്റ്റം : ആന്‍ഡ്രോയിഡ് 4.1
ഡിസ്‌പ്ലേ : 4.5 ഇഞ്ച്
റെസലൂഷന്‍ : 960 x 540 പിക്‌സല്‍
ക്യാമറ : 8 എം പി
പ്രോസ്സസ്സര്‍ : ക്വാഡ് കോര്‍
റാം : 512 എം ബി
ഇന്റെര്‍ണല്‍ മെമ്മറി : 1.93 ജിബി ( 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം)
ബാറ്ററി : 1800 mAh
വില : 9,540 INR
5. കാര്‍ബണ്‍ സ്മാര്‍ട്ട് റ്റൈറ്റാനിയം 
ഓപ്പറേറ്റിംഗ് സിസ്റ്റം : ആന്‍ഡ്രോയിഡ് 4.1
ഡിസ്‌പ്ലേ : 4.5 ഇഞ്ച് qHD
റെസലൂഷന്‍ : 540 x 960 പിക്‌സല്‍
ക്യാമറ : 5 എം പി
പ്രോസ്സസ്സര്‍ : 1.2GHz Qualcomm Snapdragon quad-core
റാം : 1 ജിബി
ഇന്റെര്‍ണല്‍ മെമ്മറി : 4 ജിബി ( 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം)
ബാറ്ററി : 1600
വില : 10,000

2013, ജൂലൈ 12, വെള്ളിയാഴ്‌ച

വിന്‍ഡോസ് 8.1 പുറത്തിറങ്ങി

mangalam malayalam online newspaperന്യൂയോര്‍ക്ക്‌: സ്‌റ്റാര്‍ട്ട്‌ ബട്ടന്റേതടക്കം മാറ്റങ്ങളുമായി വിന്‍ഡോസ്‌ 8.1 -നെ െമെക്രോസോഫ്‌റ്റ്‌ അവതരിപ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെ പുതിയ പതിപ്പ്‌ വിപണിയിലെത്തുമെന്നാണു സൂചന. താല്‍പര്യമുള്ളവര്‍ക്കു പരീക്ഷണ പതിപ്പ്‌ ഇന്റര്‍നെറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാം.
സ്‌റ്റാര്‍ട്ട്‌ ബട്ടണ്‍ പുതിയ പതിപ്പില്‍ മടങ്ങിയെത്തിയതായി െമെക്രോസോഫ്‌റ്റ്‌ സി.ഇ.ഒ. സ്‌റ്റീവ്‌ ബാള്‍മര്‍ അറിയിച്ചു. ഫയല്‍ സേര്‍ച്ച്‌ സംവിധാനം ലളിതമാക്കി. ഒരേ സമയം കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും സേര്‍ച്ച്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌. ഐക്കണുകളുടെ വലിപ്പം നിശ്‌ചയിക്കാന്‍ ഉപയോക്‌താക്കള്‍ക്ക്‌ അവസരമുണ്ടാകും. ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ 11 -ഉം പുതിയ പതിപ്പിനൊപ്പമുണ്ട്‌.
എണ്ണൂറോളം പുതുക്കലാണു സോഫ്‌റ്റ്‌വേറില്‍ ഉണ്ടായിരിക്കുന്നതെന്നു െമെക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ വിഭാഗം മേധാവി ജൂലി ലാര്‍സണ്‍ ഗ്രീന്‍ വ്യക്‌തമാക്കി.

2013, ജൂലൈ 11, വ്യാഴാഴ്‌ച

ഗാലക്സി എയ്സ് എങ്ങനെ റൂട്ട് ചെയ്യാം [ മലയാളം]

സാംസങ്ങിന്‍റെ വളരെ പോപ്പുലര്‍ ആയ ഒരു മോഡല്‍ ആണ് ഗാലക്സി എയ്സ് (Galaxy Ace S5830). ഇത് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിട് ജിഞ്ജര്‍ ബ്രെഡ്‌ പതിപ്പിലാണ്‌. താരതമ്യേന പഴയ വേര്‍ഷന്‍ ആയ ഇതിനെ പുതിയ വെര്‍ഷനുകളിലെക്ക് അപ്ഡേറ്റ് ചെയ്യാന്‍ വേണ്ടി ഈ സ്മാര്‍ട്ട്‌ഫോണ്‍ റൂട്ട് ചെയ്യേണ്ടത് അനിവാര്യമാണ്.

root Galaxy Ace S5830
ഈ പോസ്റ്റില്‍ നമുക്ക് ഗാലക്സി എയ്സ് എങ്ങനെ റൂട്ട് ചെയ്യാം എന്ന നോക്കാം..( ഗാലക്സി എയ്സ് S5830 എന്ന മോഡല്‍ റൂട്ട് ചെയ്യുന്ന വിധമാണ് ഇവിടെ പറയുന്നത്.. കാഴ്ച്ചയില്‍ ഒരുപോലെയുള്ള S5830i എന്ന മോഡലിന് അതിന്‍റെതായ ഫയലുകള്‍ ഉപയോഗിച്ച വേണം റൂട്ട് ചെയ്യാന്‍)

റൂട്ടിംഗ് നിങ്ങളുടെ ഫോണിന്‍റെ വാറണ്ടി നഷ്ടപ്പെടുത്തിയേക്കാം, റൂട്ടിംഗ് മൂലമുള്ള ഒരു പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്ത്വവും ഉണ്ടായിരിക്കില്ല   

റൂട്ട് ചെയ്യാന്‍ ആവശ്യമായവ

1. ഫോണില്‍ 80% ബാറ്ററി ചാര്‍ജ് വേണം.
2. ഫോണില്‍ USB ഡിബഗ്ഗിംഗ്  എനേബിള്‍ ചെയ്തുവെന്ന് ഉറപ്പുവരുത്തുക (All apps > Settings > Manage Applications > Development > USB Debugging – check box)
3.ഫോണിലെ ഇമ്പോര്‍ട്ടന്റ് ഡേറ്റകള്‍ ബാക്കപ്പ് എടുക്കുക
4.  Samsung Galaxy ace S5830 ഡ്രൈവറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക ( ആവശ്യമെങ്കില്‍ ).

റൂട്ട് ചെയ്യാന്‍ ആരംഭിക്കാം 

Step 1:  update.zip എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക ( ഇവിടെ നിന്നും)
Step 2: ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ അതേപടി ഫോണിലെ മെമ്മറി കാര്‍ഡിലേക്ക് കോപ്പി ചെയ്യുക.
Step 3 : ഫോണ്‍ സ്വിച് ഓഫ് ചെയ്യുക, ശേഷം വോളിയം അപ് + ഹോം + പവര്‍ ബട്ടന്‍ ഒരുമിച്ച് അമര്‍ത്തുക  ( VOLUME UP+ HOME+ PPOWER BUTTON)
Step 3: ഇപ്പോള്‍ പ്രത്യക്ഷമാകുന്ന റിക്കവറി മെനുവില്‍ നിന്ന് “update from sdcard”എന്നത് സെലക്ട്‌ ചെയ്യുക ( സെലക്റ്റ് ചെയ്യാന്‍ വോളിയം കീ ഉപയോഗിക്കുക). തുടര്‍ന്ന് “update.zip” എന്ന നേരത്തെ നാം കോപ്പി ചെയ്ത ഫയലും സെലക്റ്റ് ചെയ്യുക.
Step 4: സ്ക്രീനില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കഴിയും വരെ വെയ്റ്റ് ചെയ്യുക. ഇതോടു കൂടി നിങ്ങള്‍ വിജയകരമായി റൂട്ട് ചെയ്തിരിക്കുന്നു.

For English Version : Click Here

സൈബര്‍ഫയര്‍ ടെക്നോളജീസ്‌ 2013.

2013, ജൂലൈ 10, ബുധനാഴ്‌ച

ത്രീഡി പ്രിന്റിങിലൂടെ ആദ്യ തോക്ക്; ഒപ്പം വിവാദവും




ത്രീഡി പ്രിന്റിങ് സങ്കേതത്തിലൂടെ സൃഷ്ടിക്കപ്പെട്ട ലോകത്തെ ആദ്യ തോക്ക് വിജയകരമായി പരീക്ഷിച്ചു. അമേരിക്കയില്‍ ടെക്‌സാസിലെ ഓസ്റ്റിനിലാണ് തോക്കിന്റെ പരീക്ഷണം നടന്നത്. 

വിവാദകമ്പനിയായ 'ഡിഫെന്‍സ് ഡിസ്ട്രിബ്യൂട്ടഡ്' ( Defense Distributed ) ആണ്, ത്രീഡി പ്രിന്റിങ് സങ്കേതം വഴി തോക്കിന് രൂപംനല്‍കിയത്. അതിന്റെ രൂപരേഖകള്‍ ( blueprints ) ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാനുള്ള കമ്പനിയുടെ തീരുമാനം ഇതിനകം വിവാദമായിക്കഴിഞ്ഞു.

തോക്ക് സംസ്‌ക്കാരംകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇത്തരമൊരു നീക്കം ആശങ്കാജനകമാണെന്ന് തോക്കുവിരുദ്ധ ലോബികള്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു. യൂറോപ്യന്‍ ഏജന്‍സികളും ഈ മുന്നേറ്റത്തെ കരുതലോടെ നിരീക്ഷിച്ചു വരികയാണ്. 

ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിന്റെ മേധാവി 25 -കാരനായ നിയമ വിദ്യാര്‍ഥി കോഡി വില്‍സണ്‍ ആണ്, ത്രീഡി പ്രിന്റിങ് വഴി വാര്‍ത്തെടുത്ത തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് സംഭവം വിജയമാണെന്ന് പ്രഖ്യാപിച്ചത്. ശനിയാഴ്ചയായിരുന്നു പരീക്ഷണം. 

എബിഎസ് പ്ലാസ്റ്റിക് ഉപയോഗിച്ച് വെവ്വേറെ പ്രിന്റ് ചെയ്‌തെടുത്ത ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് തോക്കുണ്ടാക്കുന്നത്. ഓണ്‍ലൈന്‍ ലേല സൈറ്റായ 'ഈബേ'യില്‍ നിന്ന് സംഘടിപ്പിച്ച 8000 ഡോളര്‍ വിലയുള്ള ത്രീഡി പ്രിന്റര്‍ ഉപയോഗിച്ചാണ് തോക്കിന് രൂപംനല്‍കിയത്. തോക്കിലെ ബുള്ളറ്റ് മാത്രം ലോഹമുപയോഗിച്ച് നിര്‍മ്മിച്ചു. 


'ഉത്പാദനപ്രക്രിയയുടെ ഭാവി'യെന്ന് വിശേഷിപ്പിക്കപ്പെടുന്ന സങ്കേതമാണ് ത്രീഡി പ്രിന്റിങ്. പാളികള്‍ക്ക് മേല്‍ പാളികള്‍ എന്ന വിധത്തില്‍ പ്ലാസ്റ്റിക്കും മറ്റും കൂട്ടിവിളക്കി സങ്കീര്‍ണ ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് ഈ സങ്കേതമുപയോഗിച്ച് ചെയ്യുക. 

നിലവില്‍ ഇത്തരം പ്രിന്ററുകള്‍ക്ക് വലിയ വിലയാണ്. ഭാവിയില്‍ ത്രീഡി പ്രിന്ററുകള്‍ക്ക് വില കുറയുമ്പോള്‍ കഥമാറുമെന്ന് വിലയിരുത്തപ്പെടുന്നു. കടയില്‍ പോയി ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം, ഡിസൈനുകളും രൂപരേഖകളും ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വീട്ടില്‍ തന്നെ പ്രിന്ററില്‍ അവ രൂപപ്പെടുത്താന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. 

തങ്ങള്‍ നിര്‍മിച്ച തോക്കിന്റെ രൂപരേഖ ഓണ്‍ലൈന്‍ വഴി ലോകമെങ്ങും എത്തിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം വില്‍സണ്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഒരാള്‍ക്ക് ത്രീഡി പ്രിന്റിങ് വഴി തോക്ക് സൃഷ്ടിക്കാന്‍ കഴിയുക എന്നത് 'സ്വാതന്ത്ര്യ'ത്തിന്റെ കാര്യമാണെന്ന് വില്‍സണ്‍ വാദിക്കുന്നു. 

'എന്താണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് അത് സാധ്യമാകുമെന്ന് ടെക്‌നോളജി പറയുന്ന ലോകമാണിത്. അതില്‍ രാഷ്ട്രീയക്കാര്‍ക്ക് കാര്യമില്ല' - വില്‍സണ്‍ പറഞ്ഞു. 'ഈ ഉപകരണത്തിന് മറ്റുള്ളവരെ അപകടപ്പെടുത്താന്‍ കഴിയുമെന്ന കാര്യം എനിക്കറിയാം. തോക്കെന്നാല്‍ അതാണ്'. 

ആര്‍ക്കും തോക്കുകള്‍ 'പ്രിന്റ് ചെയ്‌തെ'ടുക്കാം എന്ന അവസ്ഥ ഉത്ക്കണ്ഠാജനകമാണെന്ന് വിവിധ സംഘടകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

തോക്കുകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് മാത്രമല്ല, ത്രീഡി പ്രിന്റിങ് സങ്കേതത്തെക്കുറിച്ചും ആശങ്കകള്‍ ശക്തമാണ്. പാശ്ചാത്യലോകത്ത് ചില ക്രിമിനല്‍ സംഘടനകള്‍ ഇപ്പോള്‍ തന്നെ കാര്‍ഡ് റീഡറുകള്‍ ( 'skimmers' ) സൃഷ്ടിച്ച് ബാങ്ക് തട്ടിപ്പ് നടത്താനും മറ്റും ത്രീഡി പ്രിന്റിങ് സങ്കേതം ഉപയോഗിക്കുന്നുണ്ട്.